<p>330 റണ്‍സ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി, ലോകോത്തര ബൗളിങ് നിര കൈവശമുണ്ട്. മത്സരം പര്യവസാനിക്കുമ്പോള്‍ തോല്‍വിയുടെ തീരത്ത് നില്‍ക്കേണ്ടി വരുമെന്ന് പാകിസ്ഥാൻ നായകൻ മിസബ ഉള്‍ ഹഖ് അന്ന് ചിന്തിച്ചിട്ടുണ്ടാകുമോ. മിര്‍പൂരിലെ ആ രാത്രിയില്‍, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്റെ കൈകളില്‍ സുരക്ഷിതമാണെന്ന് അവൻ ബാറ്റുകൊണ്ട് തെളിയിച്ചു</p>