<p>ഇന്ത്യ അനായാസം കടന്ന വിൻഡീസ് പരീക്ഷയിലും ചില കടുപ്പമേറിയ ചോദ്യങ്ങള്‍ നേരിട്ടവരുണ്ടായിരുന്നു. ടെസ്റ്റ് ടീമിലെ സ്ഥാനം സീസണുകള്‍ പോലെ മാറിമറിഞ്ഞവരും തുലാസിലായവരും. വെള്ളക്കുപ്പായമുറപ്പിക്കാൻ അവര്‍ക്ക് വ്യക്തിഗതത്തിളക്കം വേണമായിരുന്നു. കുല്‍ദീപ് യാദവ്, സായ് സുദര്‍ശൻ എന്നിവരായിരുന്നു പാസ് മാര്‍ക്കിനായി പന്തും ബാറ്റുമേന്തിയത്</p>
