<p>രണ്ട് മണിക്കൂര്‍ നീണ്ട ഒരു ഹൈലൈറ്റ്സ്. അക്ഷരാര്‍ത്ഥത്തില്‍ അതായിരുന്നു സിംബാബ്‌വെയ്ക്ക് എതിരായ വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ്. ഏകദിനത്തിലേയും ടെസ്റ്റിലേയും പ്രതാപത്തിന്റെ മേല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം, പക്ഷേ ട്വന്റി 20യില്‍ തങ്ങള്‍ക്ക് സാധ്യമല്ലാത്തത് ഒന്നുമില്ലായെന്ന് വാംഖഡയില്‍ ഡാരൻ സമിയുടെ കുട്ടികള്‍ പറഞ്ഞുവെച്ചു. ഇന്ത്യയില്‍ നിന്ന് ആഗ്രഹിച്ച പ്രകടനങ്ങള്‍ ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസ് സമ്മാനിക്കുന്നു</p>
