<p>ചണ്ഡീഗഡ്: വിൻ്റേജ് ക്ലാസിക് കാർ പ്രദർശനത്തിൽ പങ്കെടുത്ത് വാഹനപ്രേമികൾ. മൂന്ന് ദിവസത്തെ ഓട്ടോമൊബൈൽ വിൻ്റേജ് ക്ലാസിക് കാറുകളുടെ നീണ്ട നിര കാണാൻ യുവാക്കളടക്കം നിരവധിപേർ എക്‌സിബിഷനിൽ പങ്കെടുത്തു. പഴയ പ്രതാപത്തിനൊട്ടും പോറൽ ഏൽക്കാതെ ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള നിരവധി വാഹനങ്ങളുടെ ശ്രദ്ധേയമായ ശേഖരം എല്ലാവരെയും ആകർഷിച്ചു. ഫിയറ്റ്, ഫോക്‌സ്‌വാഗൺ, ഡോഡ്‌ജ്, പ്ലൈമൗത്ത്, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് എന്നിവയുടെ ഐക്കണിക് മോഡലുകൾ പ്രദർശനത്തിന് മാറ്റ് കൂട്ടി. ആധുനിക വാഹനങ്ങളെ അപേക്ഷിച്ച് ക്ലാസിക് കാറുകളുടെ ലുക്ക്, വിൻ്റേജ് കർവുകൾ, മെറ്റൽ ബോഡി ഘടന എന്നിവയാൽ വ്യത്യസ്‌തമാണ്. പഴയ കാല വിൻ്റേജ് ഓർമകളിലേയ്‌ക്ക് കൊണ്ടുപോകുന്നതായിരുന്നു ഈ പ്രദർശനമെന്ന് സന്ദർശകർ പറഞ്ഞു. ഇതേ വരെ പഴയ കാല സിനിമകളിലും കഥകളിലും മാത്രം കണ്ടും കേട്ടും പരിചയമുണ്ടായിരുന്ന കാറുകൾ തൊട്ടടുത്ത് കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം യുവാക്കളും പങ്കുവച്ചു. വൈദഗ്ധ്യമുള്ള മെക്കാനിക്കുകളുടെയും അപൂർവ സ്പെയർ പാർട്‌സിൻ്റെയും ദൗർലഭ്യം കാരണം വിൻ്റേജ് കാറുകൾ പരിപാലിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് വാഹന പ്രേമികൾ പറഞ്ഞു. എന്നാൽ ഇത്തരം വാഹനങ്ങളെ വിലയേറിയ സ്വത്തുക്കളായി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എക്‌സിബിഷനിലെ ഏറ്റവും പഴക്കമുള്ള കാർ 1924 ഫോർഡ് ആണെന്നും ചില ഭാഗങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ വിദേശത്ത് നിന്ന് പാർട്‌സ് ഇറക്കുമതി ചെയ്‌തെന്നും മെക്കാനിക് രൺധീർ സിംഗ് പറഞ്ഞു. ഡോക്യുമെൻ്റേഷനും രജിസ്ട്രേഷൻ പ്രക്രിയകളും ലഘൂകരിക്കണമെന്ന് ബ്രിഗേഡിയർ സുരീന്ദർ സിംഗ് സർക്കാരിനോട് ആവശ്യപ്പെട്ടു. </p>
