<p>ഇറാനെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ- യുഎസ് സംയുക്ത സേനകൾ. യുദ്ധക്കപ്പലുകളില്‍ ബുധനാഴ്‌ചയും (മാർച്ച് 04) യുഎസ് പ്രതിരോധ വകുപ്പ് ഇറാനെതിരെ തുടർച്ചയായി മിസൈല്‍ വിക്ഷേപിച്ചു. ഓപ്പറേഷൻ 'എപ്പിക് ഫ്യൂറി' യുടെ ഭാഗമായി യുഎസ് പ്രതിരോധ വകുപ്പ് യുഎസ്എസ് ബെയിൻബ്രിഡ്‌ജ് എന്ന ഡിസ്ട്രോയറിലൂടെയാണ് ആക്രമണ പരമ്പര. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡില്‍ നിന്നാണ് ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണം ഇന്ന് ആറ് ദിനങ്ങള്‍ പിന്നിടുമ്പോഴും ആക്രമണവും പ്രത്യാക്രമണവും അയവില്ലാതെ തുടരുകയാണ്. ആക്രമണത്തില്‍ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയി അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇറാനും അമേരിക്കയും ഇസ്രയേലും മാത്രം നിലനിന്നിരുന്ന സംഘർഷം മറ്റ് രാജ്യങ്ങളിലേക്ക് യുദ്ധമായി വ്യാപിച്ചു. ആക്രമണം വർധിച്ചതോടെ മേഖലയിലുടനീളമുള്ള സൈനിക, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. തുടർന്നും ഇറാൻ്റെ സുരക്ഷാ സേനയ്ക്ക് നേരെ യുഎസും ഇസ്രയേലും ബോംബാക്രമണം ശക്തമാക്കി. ഇറാനില്‍ അക്രമണങ്ങള്‍ വര്‍ധിച്ചതോടെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങ് നീട്ടിവച്ചു. </p>
